swathi sankar

ഇന്ത്യൻ സ്വാതന്ത്ര്യത്തിലെ വാഴ്ത്തപ്പെടാത്ത വീരാംഗനകൾ – ഉദാ ദേവി

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ സംഭാവന ഒരു പ്രധാന അധ്യായമാണ്. പാസി സമുദായത്തിൽ നിന്നുള്ള ധീരയായ ദളിത് വനിതാ യോദ്ധാവായ ഉദാ ദേവി 1857-ൽ ലഖ്‌നൗ ഉപരോധസമയത്ത് ബ്രിട്ടീഷുകാർക്കെതിരെ ദളിത് സ്ത്രീകളുടെ ഒരു ബറ്റാലിയനെ നയിച്ചു. ഒരു മരത്തിൽ തന്ത്രപരമായി നിലയുറപ്പിച്ചു, വെടിയുണ്ട തീരുന്നതുവരെ ബ്രിട്ടീഷ് സൈനികരെ ലക്ഷ്യമാക്കി വെടിവെക്കുകയും, അവസാനം വെടിയേറ്റ് വീഴുകയും ചെയ്തു. ഒരു പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ള അവരുടെ ധീരതയും നേതൃത്വപാടവവും വളരെയധികം പ്രാധാന്യമർഹിക്കുന്നവയാണ്, പക്ഷേ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഉദാ ദേവി പാസിയും അവരുടെ…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പറയപ്പെടാത്ത കഥകളും പാടപ്പെടാത്ത യോദ്ധാക്കളും

ഇന്ത്യൻ സ്വാതന്ത്ര്യം എന്നത്,  സമാനതകളില്ലാത്ത ദൃഢനിശ്ചയത്തോടെ,  നിസ്വാർത്ഥമായി അടിച്ചമർത്തലിനെതിരെ പോരാടിയ, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി വീരന്മാരുടെ പ്രവൃത്തികളുടെ ഒരു സമാഹാരമായിരുന്നു. ഈ വാഴ്ത്തപ്പെടാത്ത നായകന്മാർ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരുന്നു, സായുധ കലാപം മുതൽ സാംസ്കാരികവും ബൗദ്ധികവുമായ പ്രസ്ഥാനങ്ങൾ വരെയുള്ള നൂതനമായ പ്രതിരോധം അവരുടെ ത്യാഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. അവരുടെ കഥകൾ ഭാവി തലമുറകളിൽ ദേശസ്‌നേഹം, ഐക്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രചോദിപ്പിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പൂർണ്ണ പൈതൃകം സംരക്ഷിക്കുന്നതിനും സ്വതന്ത്ര ഇന്ത്യയിൽ നീതിക്കും സമത്വത്തിനും വേണ്ടിയുള്ള നിരന്തരമായ പ്രതിബദ്ധതയ്ക്ക് പ്രചോദനം…

Read More

“ധൈര്യത്തിന്റെ പ്രതിധ്വനികൾ: “ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ അറിയപ്പെടാത്ത കഥകൾ”

1857 -ലെ കലാപത്തിൽ ഏറ്റവും ശക്തവും സംഘടിതവുമായ കലാപങ്ങളിലൊന്നാണ് ജയ് ദയാൽ ഭട്നാഗറും മെഹ്റാബ് ഖാനും രാജസ്ഥാനിൽ  നയിച്ചത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ വ്യാപകമായ എതിർപ്പിനെ വിശദീകരിക്കുന്ന ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ (1857) വളരെ പ്രധാനപ്പെട്ടതും എന്നാൽ   അവഗണിക്കപ്പെട്ടതുമായ  ഒരു അധ്യായമായി അവരുടെ കലാപം നിലകൊള്ളുന്നു. അഭിഭാഷകനായ ജയ് ദയാലും റിസാൽദാർ (പട്ടാളക്കാരൻ) ആയ മെഹ്റാബ് ഖാനും കോട്ടയിലെ ബ്രിട്ടീഷ് അധികാരത്തെ പരാജയപ്പെടുത്തി. ബ്രിട്ടീഷ് രാഷ്ട്രീയ ഏജന്റ് മേജർ ബർട്ടണെയും അദ്ദേഹത്തിന്റെ മക്കളെയും അവർ കൊലപ്പെടുത്തി. ബ്രിട്ടീഷ്…

Read More

എല്ലാ കോണുകളിൽ നിന്നും, ഒരു ത്യാഗത്തിന്റെ കഥ: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത വീരന്മാർ – വാസുദേവ് ബൽവന്ത് ഫാഡ്കെ

ആധുനിക ഇന്ത്യയിലെ ആദ്യകാല വിപ്ലവകാരികളിൽ ഒരാളായി  കണക്കാക്കപ്പെടുന്ന വാസുദേവ് ബൽവന്ത് ഫാഡ്കെ ഒരു യഥാർത്ഥ പോരാളി  ആയിരുന്നു. റാമോഷികളുടെയും മറ്റ് പിന്നോക്ക സമൂഹങ്ങളുടെയും ഒരു വിപ്ലവ സംഘം അദ്ദേഹം രൂപീകരിച്ചു, അവരെ സായുധ കലാപത്തിനായി പരിശീലിപ്പിച്ചു. ആശയവിനിമയ മാർഗങ്ങൾ തടസ്സപ്പെടുത്തി, സർക്കാർ ട്രഷറികൾ ആക്രമിച്ചു, ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ ഭയം ജനിപ്പിച്ചു, ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാൻ അദ്ദേഹം ലക്ഷ്യമിട്ടു. തദ്ദേശീയ വ്യവസായങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സ്വതന്ത്ര ഇന്ത്യയെ അദ്ദേഹം വിഭാവനം ചെയ്തു. ഒടുവിൽ അദ്ദേഹത്തെ പിടികൂടി ഏഡനിലേക്ക്…

Read More

ചെറുത്തുനിൽപ്പിന്റെ മറഞ്ഞിരിക്കുന്ന ജ്വാലകൾ: ഇന്ത്യയുടെ വിമോചനത്തിന്റെ പാടപ്പെടാത്ത വീരന്മാർ

ധോണ്ടിയ വാഗ് തെക്കേ ഇന്ത്യയിൽ  ബ്രിട്ടീഷ്  പരമാധികാരം  വ്യാപിപ്പിക്കുന്നതിനെതിരെ  ധോണ്ടിയ വാഗിന്റെ പോരാട്ടം  ഒരു നിര്ണ്ണായക ശക്തിയായിരുന്നു. 1799-ൽ ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം, ടിപ്പുവിന്റെ സൈനികനായിരുന്ന ധോണ്ടിയ വാഗ് ഒരു ശക്തനായ വിമത നേതാവായി ഉയർന്നുവന്നു. ടിപ്പുവിന്റെ സൈനികരെയും പ്രാദേശിക  പ്രഭുക്കന്മാരെയും അദ്ദേഹം അണി നിരത്തി, മൈസൂരിനും മറാത്ത പ്രദേശങ്ങൾക്കും ഇടയിലുള്ള പ്രദേശത്ത് ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിച്ചു. ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാൻ അദ്ദേഹം ലക്ഷ്യമിട്ടു. 1800-ൽ ആർതർ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള ഒരു സൈന്യത്താൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും…

Read More

അല്ലൂരി സീതാരാമ രാജു

മദ്രാസ് പ്രസിഡൻസിയിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ സായുധ ഗോത്ര കലാപമായ റാംപ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖ ഇന്ത്യൻ വിപ്ലവകാരിയായിരുന്നു അല്ലൂരി സീതാരാമ രാജു. ഇന്നത്തെ ആന്ധ്രാപ്രദേശിലാണ് ഈ സ്ഥലം. കാട്ടിലെ നായകൻ എന്നർത്ഥം വരുന്ന “മന്യം വീരുഡു” എന്നാണ് നാട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. കൊളോണിയൽ ചൂഷണത്തിനെതിരായ ഗോത്ര പ്രതിരോധത്തിൻ്റെയും നീതിയുടെയും  പ്രതീകമായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.  അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ഭാരത സർക്കാർ  ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ആന്ധ്രാപ്രദേശ് സർക്കാർ   അദ്ദേഹത്തിന്റെ ജന്മദിനം സംസ്ഥാന ഉത്സവമായി ആചരിക്കുന്നു.

Read More

“ഇന്ത്യയുടെ വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികൾ” – തലക്കൽ ചന്തു

തലക്കൽ ചന്തു ഒരു മഹാനായ  ആദിവാസി യോദ്ധാവും നേതാവുമായിരുന്നു. കേരളത്തിലെ വയനാട്ടിലുള്ള കുറിച്യ സമുദായത്തിൽ  നിന്നുള്ള അദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ  ബ്രിട്ടീഷ് കൊളോണിയലിസത്തിന് എതിരായ പ്രതിരോധത്തിൽ  നിർണായക പങ്ക് വഹിച്ചു. പഴശ്ശി രാജാവിൻ്റെ വിശ്വസ്തനായ കമാണ്ടറും കുറിച്യ സേനയുടെ നേതാവുമായ അദ്ദേഹം പ്രശസ്തനാണ്. തലക്കൽ ചന്തുവും കുറിച്യ യോദ്ധാക്കളും ഗറില്ലാ തന്ത്രങ്ങളിൽ വിദഗ്ദ്ധരായിരുന്നു. വയനാടിന്റെ ദുഷ്കരമായ ഭൂഭാഗം അവരുടെ പോരാട്ടത്തിന് ഏറെ അനുകൂലമായി. പ്രധാനമായും വില്ലും അമ്പും പോലുള്ള പരമ്പരാഗത ആയുധങ്ങളാണ് ഇവർ ഉപയോഗിച്ചത്, എന്നാൽ…

Read More

“അറിയപ്പെടാത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ”- റാണി വേലു നാച്ചിയാർ

തമിഴ്‌നാട്ടിലെ ശിവഗംഗ എസ്റ്റേറ്റിലെ ഒരു ധീരയായ രാജ്ഞിയായിരുന്നു റാണി വേലു നാച്ചിയാർ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ യുദ്ധം ചെയ്ത് വിജയിച്ച ആദ്യത്തെ ഇന്ത്യൻ രാജ്ഞിയായി അവർ അംഗീകരിക്കപ്പെട്ടു. വീരമംഗൈ അല്ലെങ്കിൽ ധീരയായ സ്ത്രീ എന്നാണ് അവരെ തമിഴ്നാട്ടുകാർ വിളിക്കുന്നത്. ഝാൻസിയിലെ റാണി ലക്ഷ്മിഭായിയേക്കാൾ മുമ്പുതന്നെ കൊളോണിയൽ ഭരണത്തിനെതിരായ ആദ്യകാല ചെറുത്തുനിൽപ്പിന്റെ ശക്തമായ സാക്ഷ്യമാണ് അവരുടെ കഥ. സൈനിക ചാതുര്യം, തന്ത്രപരമായ സഖ്യങ്ങൾ, കൊളോണിയൽ ഭരണത്തെ ചെറുക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയം എന്നിവയാൽ വേലു നാച്ചിയാർ ഓർമ്മിക്കപ്പെടുന്നു. വനിതാ…

Read More

Mission Viksit Bharat@#2047 –  യുവാക്കളുടെ പങ്ക്

         2047-ൽ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒരു വികസിത രാഷ്ട്രമായി ഉയർന്നു വരാനുള്ള  ലക്ഷ്യത്തോടെ ഇന്ത്യ ഗണ്യമായ പരിവർത്തനത്തിൻ്റെ പാതയിലാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക നീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര സംരംഭമാണ് മിഷൻ വികസിത്‌ ഭാരത് @2047. എല്ലാ പൗരന്മാർക്കും അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു സ്വാശ്രയ, സാങ്കേതികമായി പുരോഗമിച്ച, തുല്യതയുള്ള ഒരു സമൂഹമായി ഇത് ഇന്ത്യയെ വിഭാവനം ചെയ്യുന്നു. എന്നിരുന്നാലും, ഈ ദൗത്യത്തിൻ്റെ വിജയം, ഇന്ത്യയിലെ…

Read More

സൂഫിസം: റാഡിക്കലൈസേഷൻ്റെ ഭീഷണിക്കുള്ള സ്വാഭാവിക മറുപടി

     എക്‌സ്‌ക്ലൂഷണറി ഇസ്‌ലാമിസം പോലുള്ള സമൂലമായ പ്രത്യയശാസ്ത്രങ്ങളുടെ ഉയർച്ച സമീപ വർഷങ്ങളിൽ ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും കാര്യമായ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. പ്രധാനമായും ദുർബ്ബലവും വിഭാഗീയവും ജനാധിപത്യേതരവുമായ  രാജ്യങ്ങളാണ്  ഈ പ്രത്യയശാസ്ത്ര നിർണ്ണയവാദത്തിൻ്റെ യുദ്ധക്കളങ്ങളായി  മാറുന്നത്. ഈ പ്രക്ഷുബ്ധതയ്ക്കിടയിൽ, സൂഫിസം -ഇസ്ലാമിൻ്റെ നിഗൂഢമായ മാനം-തീവ്രവാദത്തിനെതിരായ ശക്തമായ മറുമരുന്നായി ഉയർന്നുവന്നിരിക്കുന്നു. സ്നേഹം, സഹിഷ്ണുത, ആന്തരിക ആത്മീയ വികസനം എന്നിവ ഊന്നിപ്പറയുന്നതിലൂടെ, റാഡിക്കലിസത്തിൻ്റെ വിഭജന വിവരണങ്ങളെ ചെറുക്കുന്ന ഒരു പാത സൂഫിസം വാഗ്ദാനം ചെയ്യുന്നു. ഇസ്‌ലാമിൻ്റെ യാഥാസ്ഥിതിക വ്യാഖ്യാനങ്ങളിൽ നിന്ന്…

Read More